ശിംശോന്‍ പ്രതികാരം
ഹേമന്തം ചുംബനങ്ങൾ
കൊണ്ട് മൂടിയ രാവിൽ
ശിംശോനെന്ന മഹാമല്ലൻ
കോലാട്ടിൻ കുട്ടിയുമേന്തി
കളത്രം തൻചാരത്ത്
എത്തുവാൻ പുറപ്പെട്ടു
വിളഞ്ഞു കിടക്കുന്ന
ഗോതമ്പു പാടങ്ങൾ
ദൂരവേ കണ്ടപ്പോഴേക്കും
ഹൃദ്യമാം അനുഭൂതി
മൊട്ടിട്ടു ആ മനസ്സിൽ
കുടുബ ജീവിതത്തിൽ
ശാന്തിയും സന്തോഷവും
തരണേ നാഥായെന്നു
നിനച്ചു കൊണ്ടാണല്ലോ
പത്‌നി തൻഗൃഹത്തിൽ
പിന്നെയും എത്തിയത്
വിലക്കിൻ ഗർജ്ജനങ്ങൾ
ശ്രവിച്ചു വീടിനുള്ളിൽ
ഭാര്യതൻ അപ്പൻ സ്വരം
കടുത്തു ആരവത്താൽ
അനിഷ്ടം ഏറിയതാൽ
ഭാര്യയോ തോഴൻതൻ
പത്നിയായി പാർക്കുന്നല്ലോ
കോപത്താൽ ജ്വലിച്ചല്ലോ
ശിംശോൻ അന്തരംഗം
പ്രതിശാന്തി മറ്റൊന്നുമേ
ഇല്ലല്ലോ ഈ ഉലകിൽ
കുറ്റമില്ല എൻ ജീവിതത്തിൽ
ആജന്മ ശത്രുക്കളാം
ഫെലിസ്ത്യരോയിവര്‍
കോപത്താൽ അന്ധനായി
വർത്തിച്ചു ശിംശോനപ്പോൾ
പ്രതികാര
ചിന്തമൊട്ടിട്ടു
മനോഹ
തന്‍പുത്രനില്‍
കാനനം തന്നില്‍ചേക്കേറി
മുന്നൂറു
കുറുക്കന്മാരെ
പിടിച്ചു
കെട്ടിയപ്പോള്‍
അവയുടെ വാലുകള്‍
ഈരണ്ടായി
കൂട്ടികെട്ടി
പന്തവും
കൊളുത്തി
വിളഞ്ഞു
കിടക്കുന്ന
ഗോതമ്പു
പാടങ്ങളെ
ലാക്കാക്കി
ഓടിച്ചുവിട്ടു
അഗ്നിയോ
പുല്‍കിയാ
വയലുകളെയെല്ലാം
ഫെലിസ്ത്യരോ
പ്രജ്ഞയറ്റു
ഉഴറി
നടന്നപ്പോഴും
*****************************
രഞ്ജിത്ത്
നൈനാന്‍ മാത്യു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ