ആകെ പേജ്‌കാഴ്‌ചകള്‍

2017, നവംബർ 5, ഞായറാഴ്‌ച

നിയമപരിരക്ഷ (കഥ)

നിലാവ് പൊഴിക്കുന്ന രാത്രിയിൽ ഒറ്റയ്ക്ക് നടക്കുവാൻ അവൾ ആഗ്രഹിക്കുവാൻ തുടങ്ങിയിട്ട് നാളുകൾ  ഏറെയായി. ആ  ആഗ്രഹം അവൾ കൂട്ടുകാരോടും, വീട്ടുകാരോടും പങ്കുവച്ചപ്പോൾ  എതിർപ്പിന്റെ സ്വരങ്ങൾ പ്രതികരണങ്ങളെക്കാൾ മുൻപേ ഉയരുകയാണ് ചെയ്തത്. സ്ത്രീ ഒറ്റയ്ക്ക് നാട്ടിലൂടെ നടന്നു കഴിഞ്ഞാൽ നഷ്ടങ്ങളുടെ കണക്കുകൾ മാത്രമേ എന്നും നിരത്തുവാൻ കാണുകയുള്ളു. ചിലപ്പോൾ സ്വന്തം ജീവിതം തന്നെ ഹോമിക്കപ്പെട്ടേക്കാം.

വർഷങ്ങൾ വിരുന്നു വന്ന്  കടന്നുപോയപ്പോഴും ആ ആഗ്രഹം അവളുടെയുള്ളിൽ കെടാത്ത കനൽ കട്ട പോലെ കിടപ്പുണ്ടായിരുന്നു. അവൾ പഠിച്ചു മിടുക്കിയായി വലിയൊരു പെൺകുട്ടിയായി  മാറി. ജോലി കിട്ടി ഗൾഫിലേക്ക്  പ്രവാസിയായി  ചേക്കേറിയപ്പോൾ അവളിൽ പിന്നെയും ഉറങ്ങിക്കിടന്ന ആഗ്രഹം ഫണം വിടർത്തി എഴുനേൽക്കുവാൻ തുടങ്ങിയിരുന്നു.

അവധിയുള്ള ഒരു ദിവസം അവൾ കൂട്ടുകാരോട് പോലും പറയാതെ നിലാവിന്റെ അകമ്പടിയുള്ള ഒരു  രാത്രിയിൽ നഗരത്തിലൂടെ ഒറ്റയ്ക്ക് നടന്നു. നാളുകളായി സ്‌ത്രീയുടെ സാമീപ്യം അറിയാത്ത പുരുഷന്മാർ അവളുടെ അരികിലൂടെ വികാരങ്ങൾ അടക്കിപിടിച്ചുകൊണ്ടു  കടന്നുപോയി. ആരും അവളുടെ മാനത്തിനു വിലയിട്ടില്ല. ആരെയും അവൾക്ക് പേടിക്കേണ്ടിയ കാര്യവും  ഇല്ലായിരുന്നു.  അവിടെ ശക്തമായ നിയമം  അവളെ സംരക്ഷിക്കുവാൻ ഉണ്ടായിരുന്നു.

രഞ്ജിത് നൈനാൻ മാത്യു
അഡലൈഡ്,  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ