ആകെ പേജ്‌കാഴ്‌ചകള്‍

2014, ജൂലൈ 31, വ്യാഴാഴ്‌ച

ദൈവ ‘ദൂതന്‍





ദൈവ ‘ദൂതന്‍


 


നേരം വളരെ വൈകിയിരിക്കുന്നു.  നഗര’ത്തില്‍ എത്തിയപ്പോഴാണ്‌ അപ്രതീക്ഷിതമായി ബസു’കാര്‍ നടത്തുന്ന മിന്ന’ല്‍ പണിമിടുക്കിനെക്കുറിച്ച്       അവ’ള്‍  അറിയുന്നത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനു ബസ്സ്‌ ജീവനക്കാരനെ ആരോ തല്ലിയത്രെ. യാത്ര ചെയ്യുവാന്‍ വണ്ടി കിട്ടുമെന്ന് തോന്നുന്നില്ലെന്നവ’ള്‍ മനസ്സില്‍ ഓ’ര്‍ത്തു. അവള്‍ ചുറ്റും കണ്ണോടിച്ചു.  പരിചയം ഉള്ള ആരുമില്ല,  ബസ്സ്‌സ്റ്റാന്‍ഡിനോട് ചേര്‍ന്നു കിടക്കുന്ന ഓടയി’ല്‍നിന്നു  ദുര്‍ഗന്ധം വമിച്ചു കൊണ്ട് കാറ്റ് കടന്നുപോയി.  ബസ്സ്‌സ്റ്റാന്‍ഡിന്‍റെ ഓരം ചേര്‍ന്നു നില്‍ക്കുന്ന ആല്‍മര’ത്തില്‍ പക്ഷി’കള്‍ ചേക്കേറി കഴിഞ്ഞിരിക്കുന്നു. അവയുടെ നിര്‍ത്താതെയുള്ള ചിലയ്ക്കുന്ന ശബ്ദം അന്തരീക്ഷം ആകെ നിറഞ്ഞുനിന്നു.


    വൈദ്യുതി ഉണ്ടെങ്കിലും വഴിവിളക്കു’കള്‍ ഒന്നുപോലും കത്തുന്നില്ല.  എങ്ങും ഇരുട്ടാണല്ലോ ദൈവമേ, അവള്‍ക്കു പേടി തോന്നാതിരുന്നില്ല. അങ്ങിങ്ങായി അലയുന്ന ചാവാലി  പട്ടികള്‍. കഴിഞ്ഞ ആഴ്ച വടക്കേതിലെ ഗോപാലനെ പട്ടികടിച്ചിട്ട് ഇപ്പോഴും അയാള്‍ ആശുപത്രിയില്‍ ആണെന്നവള്‍  ഓര്‍ത്തുപോയി. വല്ലപ്പോഴും  വീട്ടില്‍  ഇടയ്ക്കിടെ  അയാ’ള്‍ സഹായത്തിനു വന്നു കൊണ്ടിരുന്നതാണ്. നാളയോ മാറ്റന്നാളോ അവിടം വരെ ഒന്നുപോകണം. കട മുറിയോടു ചേര്‍ന്നുള്ള വരാന്തയി’ല്‍ ഒരു നാടോടി സ്ത്രീയും കുട്ടിയും ഇരിക്കുന്നു. എന്തോ കഴിക്കു’വാന്‍ ഒരുങ്ങുകയാണ’വര്‍.  പകലത്തെ ഭിക്ഷാടനവും കഴിഞ്ഞ് കുഞ്ഞ് വളരെയധികം  തളര്‍ന്ന്  ആവശനായിരിക്കുന്നു.  ദൂരെ ഇരുട്ടിന്‍റെ മറപറ്റി ഒരു സ്ത്രീയും പുരുഷനും എന്തോ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു. അവ’ള്‍ ശരീരത്തിന്റെ വില കണക്കുപറഞ്ഞ്‌ വാങ്ങിക്കുകയയിരിക്കും. എടാ നസീ’ര്‍ എന്തായെടാ ഇന്നലെ പറഞ്ഞ കാര്യം എന്ന ഉച്ചത്തില്‍ സംസാരം കേട്ടപ്പോള്‍ അവളുടെ ശ്രദ്ധ അങ്ങോട്ടുതിരിഞ്ഞു. രണ്ടു പേര്‍ ത’മ്മില്‍ സംസാരിക്കുകയാണ്. കാക്കി ഷര്‍ട്ട്‌ ആണ’വര്‍ ഇട്ടിരിക്കുന്നതു. മീനുമായി    ഒരു പെട്ടി ഓട്ടോ അപ്പോള്‍ അവിടേക്കു കടന്നു വന്നു. ആരൊക്കെയോ മീന്‍ വാങ്ങുവാ’ന്‍   അവിടേക്കു  ഓടുന്നതവള്‍ കണ്ടു.    


    ബസ്‌സ്റ്റോപ്പി’ല്‍ ആകെ രണ്ടോ മൂന്നോ സ്ത്രീക’ള്‍ മാത്രമേയുള്ളൂ. മറ്റുള്ളവരെല്ലാം  പുരു’ഷന്മാര്‍ ആണ്. സ്ത്രീ’കള്‍ നില്‍ക്കുന്ന         വശത്തേക്കവ’ള്‍ മെല്ലെ നടന്നു. “തൊട്ടടുത്ത്‌ നിന്ന സ്ത്രീയോടവ’ള്‍ എവിടേക്കാന്നെന്ന് തിരക്കി. അവള്‍ യാത്ര ചെയ്യുന്നതു മറ്റെവിടേക്കോ ആണ്. അടുത്തായിരുന്നെങ്കി’ല്‍   അവള്‍ക്കു ഒരു കൂട്ടാകുമായിരുന്നു. പതിവായി പത്രത്താളു’കളില്‍നിന്നു കേള്‍ക്കുന്ന പീഡനത്തിന്‍റെ കഥ’കള്‍ ഓര്‍ത്ത‘പ്പോള്‍ അവളിലെ പേടി   കൂടുകയാണുണ്ടായത്. “സത്രീ എവിടെയും സുരക്ഷിതയല്ല – അമ്മയുടെ ഗര്‍ഭപാത്ര’ത്തില്‍പോലും”.  വീട്ടിലേക്കു വിളി’ക്കാന്‍‘ഫോണ്‍ തപ്പിയപ്പോഴാണ് അത് എടുത്തിട്ടില്ലെന്നു അവള്‍ക്കു മനസ്സിലായത്. ബൂത്തില്‍നിന്നു വിളിക്കാം എന്നു വിചാരിചെങ്കിലും പിന്നീടു അത് വേണ്ടെന്നു വെച്ചു. ഇപ്പോള്‍വിളി’ച്ചാല്‍ വഴക്കു കേള്‍ക്കേണ്ടിവരും. ഒരോട്ടോ അതിലെ കടന്നു പോകുന്നത് കണ്ടപ്പോ’ള്‍ അ’വള്‍കൈ നീട്ടാ’ന്‍ഒരുങ്ങിയതാണ്. പിന്നീടതു  വേണ്ടെന്നുവെച്ച’വള്‍.  എന്തു വിശ്വസിച്ചാണാ  ഓട്ടോ’യില്‍കയറുന്നത്, യാതൊരു പരിചയവും ഇല്ലാത്ത  ഓട്ടോക്കാ’രന്‍ഏതു തരക്കാരനയിരിക്കും. ആരെയും വിശ്വസി’ക്കാന്‍  പറ്റാത്ത കാലമാണ്.


    അമ്മയെ കണ്ടിട്ടു വീട്ടില്‍നിന്നു ഇറ’ങ്ങാന്‍വൈകുകയാണെ’ങ്കില്‍ പിറ്റേ ദിവസം വന്നാല്‍ മതിയെന്നു ജോസ’ഫേട്ട’ന്‍  പറഞ്ഞതുമാണ്. ഇനി വീട്ടില്‍  എത്തു’മ്പോള്‍ വഴക്കു കേള്‍ക്കണ്ടിയതായി വരുമല്ലോ. അമ്മയുടെ ഉപദേശവും അവഗണിച്ചുകൊണ്ട് വീട്ടി’ല്‍നിന്നിറങ്ങിയ’പ്പോള്‍  പ്രീതിയുടെ മനസ്സിലുണ്ടായിരുന്നത് പനി പിടിച്ചു കിടക്കുന്ന മകന്‍റെ  കാര്യമായിരുന്നു. അസുഖമായി കിടക്കുന്ന അമ്മയെ കണ്ടിട്ടു പെട്ടന്നു പോകണമെന്നു കരുതിയെങ്കിലും സാധിച്ചില്ല. നഗരത്തില്‍നിന്നു സുമാ’ര്‍  പന്ത്രണ്ട് കിലോമീറ്റര്‍ ദൂരമുണ്ടവളുടെ വീട്ടിലേക്ക്. എന്തൊക്കെയോ ഉച്ച’ത്തില്‍ പറഞ്ഞുകൊണ്ട് ഒരു മനു’ഷ്യ’ന്‍ അപ്പോഴാണ് അ’വര്‍ നില്‍ക്കുന്നിടത്തേക്കു കടന്നുവന്നത്. ഒരു മുഴുകുടിയനാണ് അയാളെന്നു ആരോ പറയുന്നത് അവള്‍കേട്ടു. എന്തൊക്കെയോ ചീത്ത വാക്കുകള്‍ ഉച്ച’ത്തില്‍ പറഞ്ഞുകൊണ്ടിരിക്കുകയാ’ള്‍. മദ്യപാനത്തിന്‍റെ ദൂഷ്യഫലം മൂലം അയാളുടെ കുടുംബം കഷ്ടപെടുന്നുണ്ടാകും.  


    ഒരു ജീപ്പ് ആളുകളെ കയറ്റികൊണ്ടിരിക്കുന്നത് പ്രീതി കണ്ടു. ജീപ്പ് അവള്‍പോകുന്ന സ്ഥലത്തേക്കല്ലെന്ന’വള്‍ക്ക് മനസ്സിലായി. അവിടെ നിന്നിരുന്നവരില്‍ ഒന്നു രണ്ടു സ്ത്രിക’ള്‍, ആ വണ്ടി’യില്‍കയറി. അവ’ള്‍ചുറ്റും കണ്ണോടിച്ചു, ഇനി പുരുഷന്‍മാ’ര്‍ മാത്രമേ അവിടെയുള്ളൂ, തന്നെ മാത്രം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കണ്ണുക’ള്‍ അ’വള്‍ കാണാതിരുന്നില്ല. പോലീസുകാര്‍  ആരെങ്കിലും അടുത്തുണ്ടോ എന്ന’വള്‍ ചുറ്റും നോക്കി. ഇല്ല അവിടെയ്യെങ്ങുമാരുമില്ല. ഇനി എങ്ങനെ വീ’ട്ടില്‍ ചെന്നെത്താം. ആരെങ്കിലും പരിചയക്കാരുണ്ടയിരിക്കണമേ ദൈവമേ എന്നവള്‍ മന’സ്സില്‍         പ്രാ’ര്‍ഥിച്ചുകൊണ്ടിരുന്നു.    


തൊട്ടു പുറകില്‍നിന്നു ആരോ അമ്മാമ്മേ എന്നു വിളിക്കുന്നത് കേട്ട’പ്പോള്‍ അ’വള്‍തിരിഞ്ഞ് നോക്കി. ഇരുട്ടില്‍മുഖം വ്യക്തമായി കാണാന്‍അവള്‍ക്കു കഴിഞ്ഞില്ല. പിന്നീടാണ്  പ്രീതിയ്ക്ക് ആളിനെ മനസ്സിലായത്.  വീട്ടില്‍പണ്ടു മുത’ല്‍ തടിപണിക്കു വരാറുള്ള കുഞ്ഞു’മോന്‍. പുതിയ വീടു പണിതപ്പോഴും മുഴുവന്‍ തടി വെട്ടിയതും കുഞ്ഞുമോനാണു. മനസ്സില്‍നിന്നും വലിയ ഒരു ഭാരം ഇറക്കി വച്ച പ്രതീതി ആണവള്‍ക്ക് അനുഭവപെട്ടത്‌. എവിടെ പോയതാണ് എന്നു  ചോദിച്ചുകൊണ്ട്  അയാള്‍ അടുക്കലേക്കു വന്നു. അമ്മയ്ക്ക് സുഖമില്ലാതെ വീട്ടില്‍വരെ പോയതാണെന്നു അവ’ള്‍  മറുപടിയും പറഞ്ഞു. പണി കഴിഞ്ഞു ബന്ധു വീട്ടില്‍ കയറിയിട്ടു വരുന്ന വഴിയാണ് അമ്മാമ്മേ,  സാധാരണ ദിവസങ്ങളില്‍ ഇത്രയും വൈകാറുള്ളതല്ല, ഇന്നു ഇച്ചിരി വൈകി പോയി. അവിടുത്തെ അച്ചായാന്‍ ഒരു വീട്ടില്‍പണിക്കു പോയ’പ്പോള്‍മര’ത്തില്‍നിന്നു താഴെ വീണാശുപത്രി’യില്‍ആയിരുന്നു.  നട്ടല്ലിനു ഇപ്പോ’ള്‍ കമ്പി ഇട്ടിരിക്കുകയാണ്. ഇപ്പോള്‍ ഭാര്യയും മക്കളും ആണ് അയാളെ നോക്കുന്നത്. കുഞ്ഞുമോ’ന്‍വാതോരാതെ സംസാരിക്കുന്നതു കേട്ടുകൊണ്ടിരിക്കാ’ന്‍അവള്‍ക്കു രസം തോന്നി. പണ്ടുമുതലേ സംസാരപ്രിയനാനായാള്‍. ഒരു കൂട്ടുകാര’ന്‍കൂടി വരാനുണ്ട് അയാ’ള്‍വന്നിട്ടു ഒന്നിച്ചു പോകാം. ഒന്നും പേടിക്കേണ്ട അമ്മാമ്മ, ഞാന്‍വീട്ടി’ല്‍കൊണ്ടുചെന്നു ആക്കാം. കുഞ്ഞുമോന്‍ താമസിക്കുന്നത് വീടിന്‍റെ അടുത്തല്ലെന്നു അവ’ള്‍  ഓര്‍ത്തു.


പ്രീതി ചുറ്റും നോക്കി, അങ്ങിങ്ങായി ചുറ്റിതിരിയുന്ന ബംഗാളി പയ്യന്മാര്‍, പണിക്കു വേണ്ടി അന്യസംസ്ഥാനത്തു നിന്നു വന്നവരാണവ’ര്‍. തൊട്ടടുത്ത കടയിലേക്ക് എന്തൊക്കയോ വാങ്ങാ’ന്‍  ആളുക’ള്‍കയറി പോകുന്നത് അവള്‍കണ്ടു. പഴക്കടയില്‍കയറി ഒരു കിലോ ആപ്പി’ള്‍   അവ’ള്‍വാങ്ങി. ഇതു മാത്രം മതിയോ ചേച്ചിയേ, നല്ല ഇനം പഴങ്ങ’ള്‍വേറെയും ഇവിടെ ഉണ്ട്.   അയാ’ള്‍കട അടക്കുവാ’ന്‍ഒരുങ്ങുകയാണ്. ആപ്പിള്‍നല്ലതായിരിക്കും, കഴിഞ്ഞ ആഴ്ച  അച്ചായന്‍ വാങ്ങി കൊണ്ടുവന്ന  അപ്പിള്‍  ഒന്നിനും കൊള്ളില്ലയിരുന്നെന്നവളോര്‍ത്തു.  തൊട്ടടുത്ത പച്ചക്കറി കടയില്‍നിന്നു അമ്പതു രൂപയുടെ ഒരു കിറ്റ് പച്ചക്കറി കൂടി വാങ്ങി. കടല വില്‍ക്കുന്ന ആളിനെ കണ്ടപ്പോ’ള്‍  പ്രീതിയ്ക്ക് മോന്‍റെ കാര്യം ഓര്‍മ്മ വന്നു. അവനു കടല വലിയ ഇഷ്ടമാണ്. പത്ത് രൂപയ്ക്കു കടല കൂടി വാങ്ങിയവള്‍. 


 


ഇതെന്താ ഒത്തിരി സാധനം വാങ്ങിയല്ലോ അമ്മാമ്മേ എന്നു പറഞ്ഞു കൊണ്ടാണ്  കുഞ്ഞുമോനും കൂട്ടുകാരനും അവിടേക്കു വന്നത്‌. ഓട്ടോ പിടിച്ചു പോയേക്കാം എന്നു പറഞ്ഞപ്പോ’ള്‍പ്രീതിയ്ക്ക് വളരെ ആശ്വാസം തോന്നി. ഓട്ടോയി’ല്‍ഇരിക്കു,മ്പോള്‍അവളുടെ ചിന്ത മുഴു’വന്‍വീട്ടി’ല്‍ചെല്ലു’മ്പോള്‍  കേ’ള്‍ക്കുന്ന  വഴക്കിനെ പറ്റിയായിരുന്നു.  ഓട്ടോയില്‍കുഞ്ഞുമോനും കൂട്ടുകാരനും പിറ്റേന്നു പണിക്കു പോകുന്നതിനെ പറ്റിയും, അവരുടെ വീട്ടു കാര്യങ്ങളും ഒക്കെ സംസാരിച്ചുകൊണ്ടിരുന്നു. അവള്‍വെറുതെ ഇരുട്ടിലേക്ക് നോക്കിയിരുന്നു. വിജനമായ പാത, റോഡില്‍അങ്ങിങ്ങായി കുഴിക’ള്‍രൂപപെട്ടിരിക്കുന്നു. അങ്ങു ദൂരെയെവിടയോ പട്ടി ഉച്ചത്തില്‍ഓരിയിടുന്ന ഒച്ച ,രാത്രിയില്‍ചിന്നം ചിന്നം പെയ്യുന്ന മഴ.  ഒറ്റയ്ക്കായിരുന്നെങ്കില്‍എങ്ങനെ വീട്ടി’ല്‍എത്തിയേനേ, അവള്‍ക്ക് അലോചിച്ച’പ്പോള്‍ തല കറങ്ങുന്നതായി തോന്നി.  അരയാലുമുക്ക് എത്തിയപ്പോള്‍അച്ചാ’യാന്‍പറയാറുള്ളതു അ’വള്‍ഓ’ര്‍ത്തു. ഇതിലെ കൂടി രാത്രിയില്‍യാത്ര ചെയ്യു’മ്പോള്‍സൂക്ഷിക്കണം.  പണ്ടു കാലം മുതല്‍കള്ളന്മാരും പിടിച്ചു പറിക്കാരും ഉള്ള സ്ഥലമാണവിടം. ആളുകളെ കൊന്നിട്ടു അവര്‍ തൊട്ടടുത്തുള്ള  ആ’റ്റില്‍ വലിച്ചെറിയുകയാണ്‌ പതിവ്. ആറ്റിലൂടെ ഒഴുകി നടക്കുന്ന ഒരു ശവം അവളുടെ മനസ്സില്‍  തെളിഞ്ഞു നിന്നു. പിന്നീട് ഒരു വിജനമായ തോട്ടം കടന്നു വേണം വീട്ടി’ല്‍ എത്താ’ന്‍, ഒരാള്‍ക്ക് ഒറ്റയ്ക്ക് അതിലെ രാത്രി യാത്ര ചെയ്യു’വാന്‍ വലിയ പ്രായാസമായിരിക്കും. ഒരോന്നു ഓര്‍ത്ത’പ്പോള്‍ തലകറങ്ങുന്നത് പോലെ അവള്‍ക്ക്  തോന്നി. വീടെത്തി ഇറങ്ങിക്കോ എന്നു പറയുന്നത് കേട്ടപ്പോള്‍ ആശ്വസം തോന്നാതെ ഇരുന്നില്ല. അയാള്‍  ദൈവദൂതനെപ്പോലെ അവിടെ അ’പ്പോള്‍ എത്തിയില്ലായിരു’ന്നെങ്കില്‍ തന്‍റെ അവസ്ഥ എന്താകുമായിരുന്നു എന്നവള്‍   ഓ’ര്‍ക്കാ’ന്‍  ശ്രമിച്ചു.  ദൈവം ലോകത്തി’ല്‍ ചീത്ത ആളുകളെ മാത്രമല്ല നല്ല ആളുകളെയും സൃഷ്ടിച്ചിട്ടുണ്ടല്ലോ എന്നോര്‍ത്തുകൊണ്ടു അ’വള്‍ മെല്ലെ വീടിനുള്ളിലേക്ക് നടന്നു.