ആകെ പേജ്‌കാഴ്‌ചകള്‍

2018, ഒക്‌ടോബർ 10, ബുധനാഴ്‌ച

ബന്ധങ്ങൾ  ( നോവൽ )






                                                                          അദ്ധ്യായം 1
 
കുടുംബ ബന്ധങ്ങൾക്ക് വലിയ വിലയുള്ള തറവാടായിരുന്നു താഴത്തുവടക്ക്.  പണ്ടെന്നോ തോമാശ്ലീഹാ മാർഗ്ഗം കൂട്ടിചേർത്തപ്പോൾ സ്വന്തം വിശ്വാസത്തെ  ത്യജിച്ചുകൊണ്ട്  ക്രിസ്തുമതത്തിലേക്ക് ചേക്കേറിയ വർഗീസ് മാപ്പിളയുടെ വംശാവലിയിൽ നിന്നുമൊരു  ശാഖയായി രൂപപ്പെട്ടതാണ് താഴത്തുവടക്ക് തറവാട്. 
 
താഴത്തുവടക്ക് തറവാടിന്‍റെ ഇപ്പോഴത്തെ അവകാശിയായ ഈപ്പച്ചന്  വിശാലമായി കിടക്കുന്ന തെങ്ങിൻ തോപ്പുംഅതിനെ ചുറ്റിപറ്റി കിടക്കുന്ന ഏക്കർ കണക്കിനുള്ള ഭൂമിയും പാരമ്പര്യ മുതലായി കിട്ടിയതാണ്ഏക പുത്രനായതിനാൽ തറവാട് സ്വത്ത് ഭാഗിക്കാതെ തന്നെ കൈവശം വന്നുചേർന്നുഈപ്പച്ചന്‍റെ ഭാര്യയായ മറിയാമ്മ ചേടത്തിയുടെ സംസാരത്തിൽ ഇടയ്ക്കിടയ്ക്ക് വിഷയം കടന്നു വരുന്നതിനാൽ നാട്ടുകാർക്കെല്ലാം കഥ മനഃപാഠം പോലെ അറിയാവുന്നതുമാണ്.
  
അറയും നിറയുമുള്ള വീട്ടിൽ  താമസിക്കുമ്പോൾ മറിയാമ്മ  അല്പസ്വല്പം ഭരണ സാമർഥ്യം കാണിക്കുമെന്ന് അറിയാവുന്ന ഈപ്പച്ചൻ സ്വതവേ ശാന്തപ്രകൃതനായിട്ടാണ് വർത്തിച്ചിരുന്നത്. അന്നത്തെ ദിവസം വീട്ടിൽ എന്തോ ഒരുക്കങ്ങൾ നടക്കുന്നതിന്‍റെ മുന്നോടിയായി മറിയാമ്മച്ചി  മീൻ കയ്യിൽ ഒഴിച്ച് ഉപ്പ് നോക്കി. ഇത്തിരി പുളി കൂടി വേണം, നല്ല എരിവും പുളിയുമില്ലാത്ത കറി അവൾക്കിഷ്ടമല്ല. മറിയാമ്മച്ചി ആത്മഗതം പോലെ ഉച്ചത്തിൽ പറഞ്ഞു.
അത്  കേട്ടപ്പോൾ അടുക്കളയിൽ പാചകത്തിൽ ഏർപ്പെട്ടിരുന്ന ഗൗരിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു. നേരം വെളുത്തപ്പോൾ മുതൽ തുടങ്ങിയ ജോലിയാ അമ്മച്ചിയേ, അവർ വന്നാൽ വെന്തവ കൂട്ടി ചോറ് കൊടുക്കണം
 അല്ലപിന്നെ.
അല്ലെങ്കിലും നിനക്ക്  അമ്പിളിയെ പണ്ട്‌ മുതലേ ഇഷ്ടമല്ലല്ലോ?. മറിയാമ്മച്ചി ഗൗരിയുടെ സംസാരത്തിലെ മുള്ളും മുനയും തിരിച്ചറിഞ്ഞത് പോലെ ഒരു പരിഹാസ ചിരിയോടെ അത്രയും പറഞ്ഞു
 
കാളൻ ഉണ്ടാക്കുന്നതിനിടയിൽ ഗൗരി മറിയാമ്മച്ചിയോടായി തെല്ല് ഈർഷ്യയോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
 
 "ഉമ്മച്ചനും, അമ്പിളിയും വരുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇന്ന് പണിക്ക് വരില്ലായിരുന്നു. ബേബിച്ചായൻ വന്നു വിളിച്ചപ്പോൾ വിവരം ഒട്ടു പറഞ്ഞതുമില്ല". 
 
ഗൗരി അവരുടെ നയം വ്യക്തമാക്കുക തന്നെ ചെയ്തു. അമ്മച്ചിയ്ക്ക് വയ്യെന്നും പറഞ്ഞു ബേബിച്ചായൻ വന്നു പറഞ്ഞപ്പോൾ മുൻപും പിൻപും നോക്കാതെ വരാമെന്ന് സമ്മതിച്ചു പോയതാണ് ഞാൻ ചെയ്ത വലിയൊരു അബദ്ധം.
ഗൗരി തലയിൽ കൈ വെച്ചുകൊണ്ടാണ് അത്രയും പറഞ്ഞു മുഴുപ്പിച്ചത്. മധ്യവയസ്‌കയായ ഗൗരിയുടെ അവതരണശൈലി കണ്ടപ്പോൾ സ്വതവേ ഗൗരവക്കാരിയായ മറിയാമ്മച്ചിയിൽ നുരഞ്ഞു പൊങ്ങിയിരുന്ന ദേഷ്യത്തിന്‍റെ കണികകൾ എങ്ങോ പോയി മറഞ്ഞിരുന്നു.
 
മുണ്ടും ജമ്പറുമാണ് ഗൗരിയുടെ വേഷം. കറുത്തിരുണ്ട തടിച്ച ശരീരപ്രകൃതിയുള്ള ഗൗരിയുടെ മുഖഭാവം മറിയമ്മച്ചിയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അനുനയത്തിൽ അവളെ സമാധാനിപ്പിക്കുവാനാണ് അവർ ശ്രമിച്ചത്.
 
അപ്പോൾ മറിയാമ്മച്ചിയുടെ മനസ്സിൽ  രൂപപ്പെട്ടുകൊണ്ടിരുന്നത് ഭീതിയുടെ വിത്തുകളായിരുന്നു . വേലക്കാരെ കിട്ടുവാൻ ഇന്നത്തെ കാലത്തുള്ള ബുദ്ധിമുട്ടിനെപറ്റിയായിരുന്നു ഭീതിയത്രയും. മിക്കവാറും സ്ത്രീകൾ കുടുംബശ്രീയ്ക്കും, തൊഴിൽ ഉറപ്പിനും മറ്റും പോകുമ്പോൾ ഗൗരിയെ കിട്ടിയത് തന്നെ വലിയ കാര്യമെന്നാണ് അവർ കരുതിയത്.
 
എങ്ങനെയെങ്കിലും ഇവളെ ഇവിടെ പിടിച്ചു നിർത്തിയേ മതിയാകുകയുള്ളു. അവർ ഹൃദയത്തിന്‍റെ അറകളൊന്നിൽ ചിന്തയെ അരക്കിട്ടു ഉറപ്പിക്കുകയും ചെയ്തു.
 
മുറ്റത്ത് കാറിന്‍റെ ഹോണടി കേട്ടപ്പോൾ മറിയാമ്മച്ചി അടുക്കളയിൽ നിന്ന് തിണ്ണയിലേക്ക് ഓടി. ഓട്ടം കണ്ടപ്പോൾ ഗൗരിക്ക് ചിരി അടക്കാനായില്ല . അമ്മച്ചിയുടെ രണ്ടാമത്തെ മകനായ ബേബിച്ചനോടും, മരുമകളായ അന്നമ്മയോടും ഇവർക്കിത്രയും സ്നേഹമില്ലല്ലോ?.
 
അവരുടെ മനസ്സിൽ മൊട്ടിട്ട ചിന്ത അതിന്‍റെ മൂർത്തീ ഭാവത്തോടെ വായിലൂടെ പുറത്തേക്ക് വരിക തന്നെ ചെയ്തു
 
 
അമ്മച്ചിയേ, ഒരു ചരുവം  കൂടി കൊണ്ടുപോയ്‌ക്കോളൂ ; കണ്ണുനീർ പിടിച്ചു ശേഖരിച്ചു വയ്ക്കാം
 
ഗൗരിയുടെ   പ്രസ്താവന മറിയാമ്മച്ചി കേട്ടെങ്കിലും, മറുപടിയൊന്നും പറഞ്ഞില്ല.
 
****
 
ചാവടിയ്ക്കു മുൻവശത്തായി നിർത്തിയിരിക്കുന്ന വെളുത്ത അംബാസിഡർ കാറിൽ നിന്നും ആദ്യമിറങ്ങിയത് ഉമ്മച്ചനായിരുന്നു. ഉമ്മച്ചനെ കണ്ടപ്പോൾ തന്നെ മറിയാമ്മച്ചിയിൽ നിന്നും  പുത്രസ്നേഹത്തിന്‍റെ ബാഹ്യലക്ഷണങ്ങൾ പുറപ്പെട്ടു തുടങ്ങിയിരുന്നു.
 
അവരുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു ഒഴുകുവാൻ തുടങ്ങി
അമ്പിളിയെന്തിയേ മോനേ?.
 
കാറിന്‍റെ പുറകുവശത്തായി ഇരുന്നിരുന്ന  അമ്പിളിയാണ് ചോദ്യത്തിന് ഉത്തരം നൽകിയത്
 
 
ഞാൻ ഇവിടെയുണ്ടമ്മച്ചിയേ; ശബ്ദത്തിന്‍റെ ഉടമയെ കാണുവാനായി പ്രായത്തിന്‍റെ അവശതകളെ അവഗണിച്ചുകൊണ്ട് മറിയാമ്മച്ചി കാറിന്‍റെ തുറന്നിട്ടിരിക്കുന്ന ഗ്ലാസ് പാളികൾക്കിടയിലൂടൊരു എത്തിനോട്ടം നടത്തി.  
 
"എന്‍റെ പൊന്നമ്മച്ചിയേ", അമ്മച്ചിയെ കണ്ട മാത്രയിൽ കാറിൽ നിന്നും ചാടിയിറങ്ങിക്കൊണ്ട് ഇപ്രകാരം അമ്പിളി ഇപ്രകാരം പ്രസ്താവിച്ചു".
 
 
ഞാൻ അപ്പച്ചനെ നോക്കിയങ്ങു ഇരുന്നുപോയി. കഴിഞ്ഞ പ്രാവശ്യം കണ്ടതിൽ നിന്നും അപ്പച്ചൻ ഒത്തിരിയങ്ങു ക്ഷീണിച്ചു പോയി.
 
അമ്പിളിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുവാൻ തുടങ്ങി. മറിയാമ്മച്ചി അമ്പിളിയെ ആശ്വസിപ്പിക്കുവാൻ വൃഥായൊരു ശ്രമം നടത്തതെയിരുന്നില്ല
 
വാ മോളെ , ചാവടിയുടെ കതകുകൾ തുറന്നു പിടിച്ചുകൊണ്ട് ഈപ്പച്ചൻ  മകനെയും, മരുമകളെയും അകത്തേക്ക് ക്ഷണിച്ചു.
 
 
അവിടെ നടക്കുന്ന കലാപ്രകടനങ്ങൾ കാണുവാനായി തിണ്ണയിലേക്ക് ഗൗരി ഇടയ്ക്കൊന്നു നോട്ടം പായിക്കാതിരുന്നില്ല. പാങ്ങു പറഞ്ഞു സ്നേഹം നടിക്കുന്നവരെ ഗൗരിയ്ക്ക് പണ്ടുമുതലേ ഇഷ്ടമല്ല. വേലക്കാരിയാണെങ്കിലും തെറ്റുകൾ കണ്ടുകഴിഞ്ഞാൽ അപ്പോൾ തന്നെ അതിനെ തിരുത്തുവാൻ ശ്രമിക്കുന്നതിനാൽ തന്നെ ആർക്കും ഇഷ്ടമല്ല.
 
ഗൗരി ഓർമ്മയുടെ ചെപ്പിൽ നിന്നും സ്വതന്ത്രയായി അടുക്കളയിലേക്ക് മെല്ലെ ഉൾവലിഞ്ഞു.
 
നീ എന്തെടുക്കുകയാ ഗൗരിയേ?. അടുക്കളയിലേക്ക് കയറി വന്ന മറിയാമ്മച്ചി തെല്ലുച്ചത്തിലാണ് ചോദ്യശകലം ഗൗരിയുടെ നേരെ തൊടുത്തത്‌. അവിടെ നടന്നത് എന്തെങ്കിലും ഗൗരി കണ്ടുവോയെന്നറിയുവാനുള്ള മറിയമ്മച്ചിയുടെ അടവാണാ ചോദ്യമെന്നു ബുദ്ധിമതിയായ ഗൗരിക്ക് മനസ്സിലായി.
 
"പുരപ്പുറത്തു നിന്നും വിറകെടുക്കുകയായിരുന്നു അമ്മച്ചിയേ". നിസംഗതയോടെ അത്രയും പറഞ്ഞപ്പോൾ ഗൗരിയുടെ ഉള്ളിൽ ചിരി പൊട്ടാതിരുന്നില്ല
 
ബേബിച്ചായനോട് എന്തെങ്കിലും ചോർത്തികൊടുക്കുമോയെന്നുള്ള പേടിയാണ് അമ്മച്ചിയ്ക്ക്. ഗൗരി മനസ്സിൽ ഓർത്തു
 
മക്കളെ തമ്മിൽ ഭിന്നിപ്പിച്ചു വളർത്തിയാൽ ഇങ്ങനെയൊക്കെയിരിക്കുമെന്നു പിറുപിറുത്തുകൊണ്ട് അടുക്കളയിൽ പപ്പടം കാച്ചുവാനായി ഗൗരി  തിരിഞ്ഞു.
 
എന്തോന്നാടീ നീ പിറുപിറുക്കുന്നത്. ഗൗരിയുടെ ചുണ്ടുകളുടെ താളം ഗ്രഹിച്ചതുപോലെ മറിയാമ്മച്ചി അവളെ രൂക്ഷമായിട്ടൊന്നു നോക്കുക കൂടി ചെയ്തു.
 
നോട്ടത്തെ അവഗണിച്ചുകൊണ്ട് ഗൗരി അവരുടെ ആവശ്യം മറിയാമ്മച്ചിയോടായി പറഞ്ഞു. ഇന്നുച്ചയ്ക്ക് വീട്ടിൽ ചെല്ലാമെന്നു വാസുവിനോട് പറഞ്ഞിട്ടാണ് ഞാൻ പണിക്ക് വന്നിരിക്കുന്നത്. എനിക്ക് പോയിട്ട് അത്യാവശ്യമുണ്ട്.
 
ഇന്നേതായാലും നീ എങ്ങോട്ടും പോകണ്ട?. വാസുവുനോട് ഞാൻ പറഞ്ഞുകൊള്ളാംമറിയാമ്മച്ചി അപേക്ഷയുടെ സ്വരത്തിൽ ഗൗരിയോടായി പറഞ്ഞു.
 
അന്നമ്മ ഇവിടെയുണ്ടായിരുന്നെങ്കിൽ നീ പോകുന്നതിന് ഞാൻ ഒരിക്കലും എതിര് നിൽക്കുകയില്ലായിരുന്നു.
 
"'പോകുന്നവർ ഒക്കെ പോകട്ടെ അമ്മച്ചിയേ". ഇനി ഒരാഴ്ചത്തേക്ക് ഞാനും ഉമ്മച്ചനും ഇവിടെയുണ്ടാകും.
 
അവിടേക്ക് കടന്നു വന്ന അമ്പിളി ഗൗരിയെ അർത്ഥം വെച്ചൊന്നു  നോക്കാതിരുന്നില്ല
 
നീ  കെട്ടി എഴുന്നള്ളുമെന്നു  അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇന്ന്  പണിക്കുപോലും ഇവിടേക്ക് വരില്ലായിരുന്നു. ഇല്ലാത്ത സ്നേഹം നടിച്ചു മറ്റുള്ളവരെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്ന മൂധേവി. ഗൗരി ഒട്ടും മയമില്ലാതെ കടുത്ത ഭാഷയിലാണ് അത്രയും പറഞ്ഞത്
 
"നീ ഒന്ന് അടങ്ങിയിരിക്കെന്‍റെ ഗൗരിയേ"
 
 മറിയാമ്മച്ചി നയപരമായി രംഗം ശാന്തമാക്കുവാൻ പരിശ്രമിച്ചു കൊണ്ടിരുന്നു. അമ്മച്ചിയുടെ അരികിൽ നിന്‍റെ അടവുകൾ ഒക്കെ ചിലവാകുമായിരിക്കും, ഗൗരി വിട്ടുകൊടുക്കുവാൻ ഒട്ടും തന്നെ താല്പര്യം ഇല്ലാത്ത മട്ടിൽ തർക്കിച്ചുകൊണ്ടിരുന്നു.
 
മറിയാമ്മച്ചിയെ വിഷമിപ്പിച്ച വിഷയം മറ്റൊന്നായിരുന്നു. ഒരാഴ്ച കഴിഞ്ഞാൽ അമ്പിളി തിരികെ കോഴിക്കോടിന് പോകും, പിന്നെയും കഷ്ടത്തിൽ ആകുന്നത് താനാണല്ലോ  എന്ന ചിന്തയായിരുന്നു.
 
ഗൗരി പോയാൽ മറ്റൊരുവളെ കണ്ടെത്തുവാൻ ഇനിയും ബേബിച്ചനോട് പറയുവാൻ ചെന്നാൽ അവൻ ദേഷ്യപ്പെടും. ഓർത്തപ്പോൾ അമ്മച്ചിയ്ക്ക് സങ്കടം വന്നു. എങ്കിലും മരുമകളുടെ പക്ഷം പിടിച്ചു സംസാരിക്കുവാനാണ് അമ്മച്ചി ശ്രമിച്ചത്. അതിന് പിന്നിൽ ചില കാരണങ്ങളും  ഉണ്ടായിരുന്നു
 
 
" വേലക്കാരെ ഇനിയും കിട്ടുംപക്ഷെ തന്‍റെ നാല് മക്കൾ കെട്ടിയതിൽ നിന്നും തുലനം ചെയ്യുമ്പോൾ ഏറ്റവും ഉത്തമയായ മരുമകൾ അമ്പിളിയാണ്. കുടുംബ ആഢ്യത്വം കൊണ്ടുള്ള മഹത്വം ആയിരുന്നില്ല അവളെ ശ്രേഷ്ഠ ആക്കിയിരുന്നത്, മറിച്ച് അവളുടെ വിനയവും, നയചാതുര്യവും മറിയാമ്മച്ചി ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതിനാൽ ആയിരുന്നു മമത".
 
എന്താ ഇവിടെയൊരു കശപിശ, ചാവടിയിൽ നിന്നും വഴക്കിന്‍റെ അപശബ്ദങ്ങൾ കേട്ടുകൊണ്ട് ഇറങ്ങി വന്ന ഉമ്മച്ചന്‍റെ വാക്കുകൾക്ക് തെല്ലു മൂർച്ചയുണ്ടായിരുന്നു
 
 
വേലക്കാരായാൽ അവരവരുടെ സ്ഥാനത്തു നിൽക്കണം. ആദ്യമായിട്ടൊന്നുമല്ല താഴത്തുവടക്ക് തറവാട്ടിൽ വേലക്കാരെ നിർത്തുന്നത്. കൈ ഓങ്ങിക്കൊണ്ടാണ് ഉമ്മച്ചൻ ഗൗരിയോടായി അത്രയും പറഞ്ഞത്
 
ഉടുത്തിരുന്ന ജംബർ മടക്കി കുത്തിക്കൊണ്ട് ഗൗരി ഉമ്മച്ചന് നേരെ ഒരു ചാട്ടം ചാടി. കയ്യിൽ ഇരുന്ന കറിക്കത്തി ചാടുന്നതിന്‍റെ താളത്തിനൊപ്പിച്ചു ഉമ്മച്ചന് നേരെ വീശുവാനും അവർ മറന്നില്ല.
 
ജീവനിൽ കൊതിയുള്ള ഉമ്മച്ചനും, അമ്പിളിയും ചാവടിയിലേക്ക് ഓടി. മറിയാമ്മച്ചി രംഗത്തിനു മൂകസാക്ഷിയായി അരകല്ലിന്‍റെ ഓരം പറ്റിനിന്നുകൊണ്ട്  രംഗം ശാന്തമാകുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.
 
" കലിയൊന്നടങ്ങിയപ്പോൾ ഗൗരി മുറ്റത്തെ പൈപ്പിൻ ചുവട്ടിലേക്ക് നടന്നു. തല്ലുവാൻ ചുണയുള്ളവർ ഉണ്ടെങ്കിൽ നേർക്കുനേർ പൊരുതുവാനുള്ള വെല്ലുവിളയും അവർ നടത്തുവാൻ മറന്നില്ല".
 
അമ്മച്ചിയേ.... 
 
ഇന്നത്തെ കൂലി ഇങ്ങെടുത്തേക്ക്, ഞാൻ വീട്ടിലേക്കു പോകുകയാ. കാലും, മുഖവും കഴുകി അടുക്കളയിലേക്ക് തിരികെ കയറിയിട്ട് അമ്മച്ചിയോടായി പറഞ്ഞു
 
കണക്കൊന്നും നോക്കാതെ മറിയാമ്മച്ചി രണ്ട്  ഇരുനൂറിന്‍റെ നോട്ടുകൾ അവൾക്കായി നീട്ടി
 
വിവരം നീ വാസുവിനോടൊന്നും പറയുവാൻ നിൽക്കേണ്ട കേട്ടോ?.
എന്തിനും മടിക്കാത്തവനായ വാസുവിന്‍റെ സ്വഭാവം മറിയാമ്മച്ചിയ്ക്ക് അറിയാവുന്നത് കൊണ്ടായിരുന്നു അപ്രകാരം പറഞ്ഞത്
 
വെട്ടൊന്ന് മുറി രണ്ട് എന്നതാണ് വാസുവിന്‍റെ പ്രകൃതം.
 
തിരികെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഗൗരി അമ്പിളിയുടെ വീട്ടുകാരെ പറ്റി വാസു പറഞ്ഞത് ഓർത്തു. അമ്പിളിയുടെ തള്ള പല വീടുകളിലും ഓല മെടഞ്ഞും, പണിക്ക് പോയുമൊക്കെയാണ് ഇതുങ്ങളെയെല്ലാം പഠിപ്പിച്ചതും, കല്യാണം കഴിപ്പിച്ച് അയച്ചതുംഉമ്മച്ചന് ഒരിക്കലും ചേരുന്ന ബന്ധമായിരുന്നില്ല കല്യാണം. 
 
സംഭവാമി യുഗേ യുഗേ എന്ന ഭഗവത്ഗീതയിലെ ശ്ലോകമാണ് ഗൗരിയുടെ മനസ്സിലേക്ക് അപ്പോൾ ഓടിയെത്തിയത്.
 
 " സംഭവിച്ചതെല്ലാം നല്ലതിന്... സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന് ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്..."
 
അവളുടെ  അഹങ്കാരം കണ്ടപ്പോൾ അവിടെ വെച്ച് പറയുവാൻ ഒരുങ്ങിയതുമാണ് പഴംപുരാണ കഥ. ബേബിച്ചായനെ ഓർത്തു മാത്രമാണ് അവിടെവെച്ചു പറയാതിരുന്നത്. കലി അടങ്ങാത്ത ഗൗരി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് റോഡിലേക്ക് ഇറങ്ങി നടന്നു.
 
അമ്മച്ചിയേ പോയോ അവൾ. ജനൽ പാളി പാതി തുറന്നുകൊണ്ടു ചാവടിയിൽ നിന്നും ഉച്ചത്തിൽ അമ്പിളി വിളിച്ചു ചോദിച്ചു
 
പോയെന്നു തോന്നുന്നുറോഡിലേക്ക് കൈ ചൂണ്ടി അവൾ പോകുന്നത് കാട്ടി കൊണ്ട് മറിയാമ്മച്ചി അവിടെ തന്നെ നിന്നു
 
പിന്നെയും ഏറെ നേരം കഴിഞ്ഞാണ് ഉമ്മച്ചനും, അമ്പിളിയും ചാവടിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയത്പ്രായത്തിന്റെ അവശത മൂലം ചാവടിയിൽ  മയക്കത്തിലായിരുന്ന  ഈപ്പച്ചൻ   വിവരങ്ങൾ  ഒന്നും തന്നെ അറിഞ്ഞതുകൂടിയില്ല. 

തുടരും)