ആകെ പേജ്‌കാഴ്‌ചകള്‍

2018, ഏപ്രിൽ 10, ചൊവ്വാഴ്ച

കാടിന്‍റെ മകളുടെ രോദനം




ചിരുതയുടെ  കണ്ണുനീരിന് കുറെയേറെ കഥകൾ സമൂഹത്തോടായി പറയുവാൻ ഉണ്ടാവുമെന്നു ആദ്യമായി വീട്ടിൽ ചെന്നപ്പോൾ തന്നെ ജിങ്കോയ്ക്ക് മനസ്സിലായിരുന്നു  ബാല്യത്തിന്‍റെ രസച്ചരടുകൾ അവളുടെ നിത്യജീവിതത്തിൽ നിന്നും അറ്റുപോയിട്ടു വർഷങ്ങൾ പലതും കഴിഞ്ഞിരിക്കുന്നു

 

അവൾക്ക് വർണ്ണങ്ങളിൽ ചാലിച്ച  ബാല്യകാല കഥകളൊന്നും പറയുവാനില്ലായിരുന്നെങ്കിലും ഭീതിയുടെ മുഖംമൂടി അണിഞ്ഞ കുറെയേറെ ഓർമ്മകൾ പങ്കുവയ്ക്കുവാനുണ്ടായിരുന്നുപഠനം പാതിവഴിയിൽ ഉപേക്ഷിക്കുവാൻ നിമിത്തമായതു ഉദരത്തിൽ മൊട്ടിട്ട ജീവന്‍റെ  തുടിപ്പുകളായിരുന്നു.

 

കാടിന്‍റെ മകൾക്ക് ബലാൽക്കാരമായി  ചെറിയച്ചനിൽ നിന്നും ലഭിച്ച സമ്മാനമായിരുന്നത്      

 

സമൂഹത്തിന്‍റെ മുൻപിലൊരു ചോദ്യചിഹ്നമായി മാറുകയായിരുന്നു അവളിലെ  സ്ത്രീത്വം.  വഴിപിഴച്ചവൾ എന്നു ചൊല്ലികൊണ്ടവൾക്ക്   ഊരുവിലക്കേർപ്പെടുത്തിആരുടെയൊക്കെയോ കാരുണ്യം കൊണ്ട് പണിതീർത്ത ഇരുമുറി വീട്ടിലും സുരക്ഷിതത്തിന്‍റെ മതിലുകൾ അവൾക്ക് അനുഭവവേദ്യമായില്ല.

 

വിഭ്രാന്തമനസ്സിന്‍റെ പ്രതിഫലനമായി ചിരുതയുടെ ചിന്തകളെ കാണുവാന്‍ ജിങ്കോയ്ക്ക് ഒരിക്കലും കഴിയുമായിരുന്നില്ല.  ഭൂമിയില്‍ പിറന്നുവീഴുന്നോരോ പെണ്‍കുഞ്ഞുങ്ങള്‍ക്കും ഉല്‍ക്കണ്ഠയില്ലാതെ  ജീവിക്കുവാന്‍ ഉതകുന്നൊരു കാലത്തെ പറ്റി ചിന്തിച്ചുകൊണ്ട് ജിങ്കോ, ചിരുതയുടെ വീട്ടില്‍നിന്നും ഇറങ്ങിനടന്നു.

**********

 
മാസികയില്‍ ചിരുതയുടെ ദുരിതക്കയത്തിന്‍റെ ആഴത്തെപറ്റി എഴുതിയപ്പോള്‍ ജിങ്കോയുടെ മനസ്സിനെ കാര്‍ന്നുതിന്നു കൊണ്ടിരുന്ന ചിന്ത ഇപ്രകാരം ആയിരുന്നു.

 

"ഭൂമിയുടെ ഉത്ഭവകാലം മുതല്‍ സ്ത്രീയനുഭവിക്കുന്ന മാനസികവും, ശാരീരികവുമായ പീഡനങ്ങള്‍ അനിര്‍വചനീയമായിന്നും തുടരുന്നു".

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ