ആകെ പേജ്‌കാഴ്‌ചകള്‍

2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ



വീണ്ടും ഒരോണം കൂടി കടന്നുവന്നിരിക്കുന്നു. മലയാളികൾ  ഈലോകത്തിന്റെ കോണിൽ എവിടെയൊക്കെ അധിവസിക്കുന്നുണ്ടോ അവിടെയെല്ലാം ഓണത്തപ്പനെ വരവേൽക്കുവാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടുന്നു. അവിടെ ജാതിയുടെയും,  മതത്തിന്റെയും വേലിക്കെട്ടുകൾ ഇല്ല. സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, മതമൈത്രിയുടെയും പ്രതീകമായി ഇന്നും ആ  ആഘോഷം നിലനിൽക്കുന്നു എന്നുള്ളത് ഏറെ പ്രശംസനീയവും ആണ്. "കാണം വിറ്റും ഓണം ഉണ്ണണം "എന്ന പഴമൊഴി എത്രയോ പ്രാധാന്യത്തോടെ  ആണ് ഇന്നത്തെ തലമുറ അനുഷ്ടിച്ചു പോരുന്നത്. 

യുവതലമുറയിലേക്കു ശാപം പോലെ പടർന്നു കയറിക്കൊണ്ടിരിക്കുന്ന മദ്യപാന ശീലം ഓണത്തിന്റെ നിറപ്പകിട്ടിനു കളങ്കം ചാർത്തുന്നു എന്ന വസ്തുത ഏറെ ദുഃഖകരവുമാണ്. 

ഓണം  നാം ആഘോഷപൂർവ്വം കൊണ്ടാടുമ്പോൾ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന ഒരു ജനവിഭാഗം  നമ്മൾക്ക് ചുറ്റും അധിവസിക്കുന്നുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ.  അവരെ നാം സഹജീവികളായി  കണ്ട് അവരുടെ ഉന്നമനത്തിനായി നമ്മളാൽ കഴിയുന്ന വിധത്തിൽ പ്രവർത്തിക്കേണ്ടത് അനിവാര്യവുമാണ്‌. 

അയ്യപ്പപണിക്കരുടെ ഈ വരികൾ  ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രസക്തവുമാണ്.


"ഓണമുണ്ടറങ്ങുമ്പോൾ ഓർക്കണമിതും കൂടി,
ഓണമുണ്ണാത്തവരുണ്ടീ നാട്ടിൽ,
ഓണം കളിക്കാത്തോരുണ്ടീ നാട്ടീൽ,
ഓണമറിയാത്തോരുണ്ടീ നാട്ടിൽ,
ഓണമേയില്ലാത്തോരുണ്ടീ നാട്ടിൽ,
ഓണമുണ്ടുറങ്ങുമ്പോൾ 
ഓർക്കണമിതും കൂടി...."

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ  ഓണാശംസകൾ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ