ആകെ പേജ്‌കാഴ്‌ചകള്‍

2017, ഓഗസ്റ്റ് 19, ശനിയാഴ്‌ച

വൃദ്ധസദനങ്ങൾ

ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു. ഭോഷനായ മകൻ അമ്മക്ക് വ്യസന ഹേതുവായി തീരുന്നു. 

വൃദ്ധസദനങ്ങളിന്നു  നമ്മുടെ നാടിനൊരു അലങ്കാരമായി  മാറിക്കൊണ്ടിരിക്കുന്നു. അവിടെ  എത്തപ്പെടുന്ന വൃദ്ധജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ  വർണ്ണനാതീതമാണ്. ഉറ്റവരിൽ നിന്നു വേറിട്ടു  കഴിയുമ്പോൾ അവർക്കുണ്ടാകുന്ന മാനസികവും വൈകാരികവുമായ തലങ്ങൾ ഒരു  ഒറ്റപ്പെടലിന്റെ  അവസ്ഥ സംജാതമാക്കി തീർക്കുവാൻ  ഇടയാക്കും.  

ആ നില മാറേണ്ടിയത് വളരെ അത്യാവശ്യമാണ്.  പ്രായമായവർക്ക്  മക്കളും,  കൊച്ചുമക്കളും, പേരക്കിടാങ്ങളും  എല്ലാ  അർത്ഥത്തിലും വേണ്ട കൈതാങ്ങായി നിലകൊള്ളുമ്പോൾ അവിടെ സന്തോഷവും  സമാധാനവും കളിയാടും.  ആ അനുഭവം എല്ലാ ഭവങ്ങളിലും സംജാതമാകുന്നൊരു കാലം ഉണ്ടാകുവാൻ നമ്മൾ ഓരോരുത്തരും മാതൃകയായി തീരണം.


അങ്ങനെയൊരു  കാലം  തിരികെ വരുമ്പോൾ നമ്മുടെ  നാടിന്റെ മുഖഛായ തീർച്ചയായും മാറും.  കൊച്ചുമക്കൾക്ക്‌ നല്ല കഥകൾ ചൊല്ലിക്കൊടുക്കുവാനും, അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുവാനും പ്രായമായവർക്ക് കഴിയും. തെറ്റും, ശരിയും വിവേചിച്ചറിയുവാൻ കൊച്ചുമക്കൾ പ്രാപ്തരായി തീരും.  ആ തിരിച്ചറിവ് വലിയൊരു മാറ്റം ഈ സമൂഹത്തിൽ കൊണ്ടുവരാൻ പര്യാപ്‌തവുമാണ്. 

ഇന്ന് ഞാൻ വായിച്ച  അർത്ഥവത്തായൊരു  കവിത ഈ ലേഖനത്തിനു  പിൻബലമേകുവാൻ ഉതകുന്നതാണെന്നു തോന്നി.

കവിതയുടെ പേര് " എക്സ്ട്രാ താക്കോൽ"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ