ആകെ പേജ്‌കാഴ്‌ചകള്‍

2017 നവംബർ 10, വെള്ളിയാഴ്‌ച

ശിംശോൻ പ്രതികാരം




ശിംശോന്‍ പ്രതികാരം

 

ഹേമന്തം ചുംബനങ്ങൾ

കൊണ്ട് മൂടിയ രാവിൽ

ശിംശോനെന്ന മഹാമല്ലൻ

കോലാട്ടിൻ കുട്ടിയുമേന്തി

കളത്രം തൻചാരത്ത്

എത്തുവാൻ പുറപ്പെട്ടു 

വിളഞ്ഞു കിടക്കുന്ന

ഗോതമ്പു പാടങ്ങൾ

ദൂരവേ കണ്ടപ്പോഴേക്കും

ഹൃദ്യമാം അനുഭൂതി

മൊട്ടിട്ടു മനസ്സിൽ

കുടുബ ജീവിതത്തിൽ

ശാന്തിയും സന്തോഷവും

തരണേ നാഥായെന്നു

നിനച്ചു കൊണ്ടാണല്ലോ

പത്‌നി തൻഗൃഹത്തിൽ

പിന്നെയും  എത്തിയത്

വിലക്കിൻ ഗർജ്ജനങ്ങൾ

ശ്രവിച്ചു വീടിനുള്ളിൽ

ഭാര്യതൻ അപ്പൻ സ്വരം

കടുത്തു ആരവത്താൽ

അനിഷ്ടം ഏറിയതാൽ

ഭാര്യയോ തോഴൻതൻ

പത്നിയായി പാർക്കുന്നല്ലോ

കോപത്താൽ ജ്വലിച്ചല്ലോ

ശിംശോൻ അന്തരംഗം

പ്രതിശാന്തി മറ്റൊന്നുമേ

ഇല്ലല്ലോ ഉലകിൽ

കുറ്റമില്ല എൻ ജീവിതത്തിൽ

ആജന്മ ശത്രുക്കളാം

ഫെലിസ്ത്യരോയിവര്‍

കോപത്താൽ അന്ധനായി

വർത്തിച്ചു ശിംശോനപ്പോൾ

പ്രതികാര ചിന്തമൊട്ടിട്ടു

മനോഹ തന്‍പുത്രനില്‍

കാനനം തന്നില്‍ചേക്കേറി

മുന്നൂറു കുറുക്കന്മാരെ

പിടിച്ചു കെട്ടിയപ്പോള്‍

അവയുടെ വാലുകള്‍

ഈരണ്ടായി കൂട്ടികെട്ടി

പന്തവും കൊളുത്തി

വിളഞ്ഞു കിടക്കുന്ന

ഗോതമ്പു പാടങ്ങളെ

ലാക്കാക്കി ഓടിച്ചുവിട്ടു

അഗ്നിയോ പുല്‍കിയാ

വയലുകളെയെല്ലാം

ഫെലിസ്ത്യരോ പ്രജ്ഞയറ്റു

ഉഴറി നടന്നപ്പോഴും

*****************************

 

രഞ്ജിത്ത് നൈനാന്‍  മാത്യു


2017 നവംബർ 5, ഞായറാഴ്‌ച

ഭീരുത്വം


നിയമപരിരക്ഷ (കഥ)

നിലാവ് പൊഴിക്കുന്ന രാത്രിയിൽ ഒറ്റയ്ക്ക് നടക്കുവാൻ അവൾ ആഗ്രഹിക്കുവാൻ തുടങ്ങിയിട്ട് നാളുകൾ  ഏറെയായി. ആ  ആഗ്രഹം അവൾ കൂട്ടുകാരോടും, വീട്ടുകാരോടും പങ്കുവച്ചപ്പോൾ  എതിർപ്പിന്റെ സ്വരങ്ങൾ പ്രതികരണങ്ങളെക്കാൾ മുൻപേ ഉയരുകയാണ് ചെയ്തത്. സ്ത്രീ ഒറ്റയ്ക്ക് നാട്ടിലൂടെ നടന്നു കഴിഞ്ഞാൽ നഷ്ടങ്ങളുടെ കണക്കുകൾ മാത്രമേ എന്നും നിരത്തുവാൻ കാണുകയുള്ളു. ചിലപ്പോൾ സ്വന്തം ജീവിതം തന്നെ ഹോമിക്കപ്പെട്ടേക്കാം.

വർഷങ്ങൾ വിരുന്നു വന്ന്  കടന്നുപോയപ്പോഴും ആ ആഗ്രഹം അവളുടെയുള്ളിൽ കെടാത്ത കനൽ കട്ട പോലെ കിടപ്പുണ്ടായിരുന്നു. അവൾ പഠിച്ചു മിടുക്കിയായി വലിയൊരു പെൺകുട്ടിയായി  മാറി. ജോലി കിട്ടി ഗൾഫിലേക്ക്  പ്രവാസിയായി  ചേക്കേറിയപ്പോൾ അവളിൽ പിന്നെയും ഉറങ്ങിക്കിടന്ന ആഗ്രഹം ഫണം വിടർത്തി എഴുനേൽക്കുവാൻ തുടങ്ങിയിരുന്നു.

അവധിയുള്ള ഒരു ദിവസം അവൾ കൂട്ടുകാരോട് പോലും പറയാതെ നിലാവിന്റെ അകമ്പടിയുള്ള ഒരു  രാത്രിയിൽ നഗരത്തിലൂടെ ഒറ്റയ്ക്ക് നടന്നു. നാളുകളായി സ്‌ത്രീയുടെ സാമീപ്യം അറിയാത്ത പുരുഷന്മാർ അവളുടെ അരികിലൂടെ വികാരങ്ങൾ അടക്കിപിടിച്ചുകൊണ്ടു  കടന്നുപോയി. ആരും അവളുടെ മാനത്തിനു വിലയിട്ടില്ല. ആരെയും അവൾക്ക് പേടിക്കേണ്ടിയ കാര്യവും  ഇല്ലായിരുന്നു.  അവിടെ ശക്തമായ നിയമം  അവളെ സംരക്ഷിക്കുവാൻ ഉണ്ടായിരുന്നു.

രഞ്ജിത് നൈനാൻ മാത്യു
അഡലൈഡ്,