ആകെ പേജ്‌കാഴ്‌ചകള്‍

2017 ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

ജീവിതം അർത്ഥപൂർണ്ണം ആകണമെങ്കിൽ

"ഹൃദയത്തിൽ എപ്പോഴും സ്നേഹം കരുതിവെയ്ക്കുക, അല്ലാത്തപക്ഷം , സൂര്യപ്രകാശം ഏൽക്കാതെ പുഷ്പങ്ങൾ നശിച്ചു പോയ പൂന്തോട്ടം പോലെ ആകും ജീവിതം"


ഓസ്കർ വൈൽഡ് എന്ന ആംഗലേയ എഴുത്തുകാരന്റെ വാക്കുകൾ ആണ് ഇത്.




അതെ നാം  നമ്മൾക്കു ചുറ്റുമുള്ള  സഹജീവികളോട് സ്നേഹവും , കരുതലും ഉള്ളവർ ആയി തീരണം.  അപ്പോൾ  മാത്രമേ നമ്മുടെ ജീവിതത്തിലേക്ക് നന്മയുടെ പ്രകാശം കടന്നുവരികയുള്ളു. 


ഇവിടെയാണ് കവി വചനത്തിന്റെ പ്രസക്തി .




" നമുക്ക് നാമേ  പണിവതു നാഗം , നാരകവും അതുപോലെ"




ഈ ലോകത്തിൽ നമ്മളിൽ ഓരോരുത്തർക്കും  ലഭിച്ച താലന്തുകൾ ശരിയായി വിനയോഗിക്കുമ്പോൾ അത് മറ്റുള്ളവർക്ക് തണലേകുവാൻ  നിമിത്തം ആയിത്തീരും.  ആ തണലിൽ ഇരുന്നു  പലരും ആശ്വാസം കണ്ടെത്തുമ്പോൾ അവിടെ സ്വർഗ്ഗിയ അനുഭവം വിളയാടും . ശാന്തിയും സമാധാനവും ഈ ലോകത്തിൽ വന്നു ഭവിക്കും. 

അങ്ങനെ ഒരു ലോകം സ്വപ്നം കണ്ടുകൊണ്ട് നാം ഉണർന്നു പ്രവർത്തിക്കുമ്പോൾ അവിടെ എതിർപ്പുകളും, വിമർശനങ്ങളും രൂപപ്പെട്ടേക്കാം. നമ്മുടെ ഇഷ്ടങ്ങൾ മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കാതെ അവരുടെ താത്പര്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുമ്പോൾ  അവിടെ സ്നേഹ ബന്ധങ്ങൾ ദൃഢമായിതീരും .

അപരന്റെ ആവശ്യത്തെ  കുറിച്ചുള്ള അറിവാണ് ബന്ധങ്ങൾ ദൃഢമാകുവാൻ ഇടയായി തീരേണ്ടിയത് .   

ആ തിരിച്ചറിവ് മനുഷ്യ സമൂഹത്തിൽ  വലിയൊരു പരിവർത്തനത്തിനു കരണഭൂതമായി ഭവിക്കുതാണ്.

"പൂന്തോട്ടത്തിൽ നിൽക്കുന്നതല്ല പ്രധാനം , നമ്മുടെ ലക്‌ഷ്യം നാം നിൽക്കുന്ന ഇടം പൂന്തോട്ടം ആക്കി തീർക്കുക എന്നതായിക്കണം. അവിടെ സ്നേഹത്തിന്റെ മാറ്റൊലികൾ മുഴങ്ങി കേൾക്കും . അങ്ങനെയുള്ള ആളുകളുടെ ജീവിതം നൂറുമേനി  ഫലം പുറപ്പെടുവിക്കുമെന്നുള്ള     കാര്യം നിസ്തർക്കമാണ് .

ഇഹലോക ജീവിത യാത്രക്കിടയിൽ  നന്മ  ചെയ്യുവാൻ ലഭിക്കുന്ന ഓരോ നിമിഷങ്ങളും വിലപ്പെട്ടതാണെന്നുള്ള ചിന്ത  എല്ലാവരുടെയും ഹൃദയത്തിൽ ആഴത്തിൽ വേരൂന്നട്ടെ  എന്നാശംസിക്കുന്നു.

രൺജിത് നൈനാൻ മാത്യു. 



2017 ഓഗസ്റ്റ് 19, ശനിയാഴ്‌ച

വൃദ്ധസദനങ്ങൾ

ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു. ഭോഷനായ മകൻ അമ്മക്ക് വ്യസന ഹേതുവായി തീരുന്നു. 

വൃദ്ധസദനങ്ങളിന്നു  നമ്മുടെ നാടിനൊരു അലങ്കാരമായി  മാറിക്കൊണ്ടിരിക്കുന്നു. അവിടെ  എത്തപ്പെടുന്ന വൃദ്ധജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ  വർണ്ണനാതീതമാണ്. ഉറ്റവരിൽ നിന്നു വേറിട്ടു  കഴിയുമ്പോൾ അവർക്കുണ്ടാകുന്ന മാനസികവും വൈകാരികവുമായ തലങ്ങൾ ഒരു  ഒറ്റപ്പെടലിന്റെ  അവസ്ഥ സംജാതമാക്കി തീർക്കുവാൻ  ഇടയാക്കും.  

ആ നില മാറേണ്ടിയത് വളരെ അത്യാവശ്യമാണ്.  പ്രായമായവർക്ക്  മക്കളും,  കൊച്ചുമക്കളും, പേരക്കിടാങ്ങളും  എല്ലാ  അർത്ഥത്തിലും വേണ്ട കൈതാങ്ങായി നിലകൊള്ളുമ്പോൾ അവിടെ സന്തോഷവും  സമാധാനവും കളിയാടും.  ആ അനുഭവം എല്ലാ ഭവങ്ങളിലും സംജാതമാകുന്നൊരു കാലം ഉണ്ടാകുവാൻ നമ്മൾ ഓരോരുത്തരും മാതൃകയായി തീരണം.


അങ്ങനെയൊരു  കാലം  തിരികെ വരുമ്പോൾ നമ്മുടെ  നാടിന്റെ മുഖഛായ തീർച്ചയായും മാറും.  കൊച്ചുമക്കൾക്ക്‌ നല്ല കഥകൾ ചൊല്ലിക്കൊടുക്കുവാനും, അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുവാനും പ്രായമായവർക്ക് കഴിയും. തെറ്റും, ശരിയും വിവേചിച്ചറിയുവാൻ കൊച്ചുമക്കൾ പ്രാപ്തരായി തീരും.  ആ തിരിച്ചറിവ് വലിയൊരു മാറ്റം ഈ സമൂഹത്തിൽ കൊണ്ടുവരാൻ പര്യാപ്‌തവുമാണ്. 

ഇന്ന് ഞാൻ വായിച്ച  അർത്ഥവത്തായൊരു  കവിത ഈ ലേഖനത്തിനു  പിൻബലമേകുവാൻ ഉതകുന്നതാണെന്നു തോന്നി.

കവിതയുടെ പേര് " എക്സ്ട്രാ താക്കോൽ"

2017 ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച

ഹിമാലയൻ തേൻ

ഹിമാലയൻ തേൻ

ജീവന്‍ പണയം വച്ച് ഹിമാലയത്തില്‍ നിന്ന് തേന്‍ ശേഖരിക്കുന്നവര്‍. ഇന്ന് ആ കണ്ണിയില്‍ കേവലം രണ്ടു പേര്‍ മാത്രം. നേപ്പാളിലെ ഹിമാലയത്തോട് ചേര്‍ന്നുള്ള ' സദ്ദി ' എന്ന ഒരു ഗ്രാമമുണ്ട്.ഇവിടെ 400 അടി ഉയരത്തില്‍ നിന്ന് മലമുകളിലെ പാറക്കെട്ടുകളിലുള്ള തേനീച്ച പ്പുറ്റില്‍ നിന്ന് മുളകള്‍ ചേര്‍ത്തു കെട്ടിയ വലിയ എണിയിലൂടെ കയറി അതിസാഹസികമായി തേന്‍ ശേഖരിക്കുന്ന വലിയ ഒരു ജനവിഭാഗമുണ്ടായി രുന്നു. അവരിലെ അവസാനകണ്ണികളായി ഇപ്പോള്‍ രണ്ടുപേര്‍ മാത്രം. 57 കാരനായ "മൌലി ധന്" അദ്ദേഹത്തിന്‍റെ ശിഷ്യന്‍ 40 കാരനായ "അസ്ധനും". തൊഴിലിലെ റിസ്ക്കും, വരുമാനക്കുറവും മൂലം എല്ലാവരും ഈ രംഗം വിട്ടെങ്കിലും ഇവര്‍ രണ്ടുപേരും ഇന്നും ഈ തൊഴില്‍ കൈവിട്ടിട്ടില്ല.

നാഷണല്‍ ജിയോഗ്രാഫി ചാനല്‍ നിര്‍മ്മിച്ച " മരണത്തെ തോല്‍പ്പിച്ച അവസാന പോരാളി " എന്ന ഡോക്യുമെന്‍ററി യില്‍ ഇവരുടെ ജീവിതവും സാഹസികതയും വിസ്തൃതമായി പ്രതിപാദിച്ചിട്ടുണ്ട്.

മൌലി 15 മത്തെ വയസ്സ് മുതല്‍ ഈ തൊഴിലില്‍ വ്യാപൃതനാണ്. പിതാവില്‍ നിന്നാണ് അദ്ദേഹം ഹിമാലയത്തിന്റെ ഉയരങ്ങളില്‍നിന്നു തേന്‍ ശേഖരിക്കുന്ന വിദ്യ മനസ്സിലാക്കിയത്. ഒരു തവണ കയറിയിറങ്ങുമ്പോള്‍ 20 കിലോ തേന്‍ വരെ ലഭിക്കാറുണ്ട്. വിദേശ മാര്‍ക്കറ്റു കളില്‍ ഹിമാലയത്തിലെ തേനിനു വലിയ മാര്‍ക്കറ്റാണ്.

Apis Dorsata Laboriosa എന്ന ഇനത്തിലുള്ള തേനീച്ചകളാണ് ഹിമാലയത്തിലുള്ളത്. ലോകത്തെ ഏറ്റവും മുന്തിയ ഇനം തേനാണ് ഇവയില്‍ നിന്നും ലഭിക്കുന്നത്. ഒരു കിലോക്ക് 15000 രൂപ വരെ വിലയുണ്ട്‌..
ഏറെ വലിപ്പമുള്ള ഈ തേനീച്ചകള്‍ വലിയ ആക്രമണകാരികളാണ്. ഇവയുടെ ആക്രമണം അതിജീവിക്കാന്‍ പ്രത്യേക പരിശീലനവും മുന്‍കരുതലുകളും ആവശ്യമാണ്.



https://youtu.be/esGz-HrB-Js