ആകെ പേജ്‌കാഴ്‌ചകള്‍

2015 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

തെരുവിലെ അര്‍ത്ഥികളും ഞാനും


തെരുവിലെ അര്‍ത്ഥികളും ഞാനും



 

പരിഷ്കൃത ലോകത്തിനു വികല്‍പ്പമായി

തെരുവിലൂടെ അലഞ്ഞു നടന്നീടുന്ന

ഭിക്ഷാം ദേഹികളെന്‍ മാനോരഥത്തില്‍

എത്രയെത്രയോ ചിന്തകള്‍ കോറിയിട്ടു

 

ദ്രവ്യാഗ്രഹമോ ഒട്ടിയ ഉദരത്തിന്‍ രോദനമോ

മനോവ്യഥകളോ, ശാരീരിക പീഡനങ്ങളോ

ഏതാണീ ഭിക്ഷാംദേഹികളെ ഊഴിതന്‍

സന്താനങ്ങളാക്കി തീര്‍ത്തീടുന്നത്

 

പരിഷ്കൃത ലോകത്ത് വസിച്ചീടും

അപരിഷ്കൃതരാം മനുഷ്യരിവര്‍

ശയിച്ചീടുന്നല്ലോ മണ്ണിന്‍ മക്കളായീ

തെരുവോരങ്ങളില്‍ വ്യാഥിഗ്രസ്ഥരായി

 

നിര്‍ദ്ധനത്വവും അസമത്വവും മാത്രം

പേറിയൊരു വലിയ ലോകമിതെന്നു

ഭിക്ഷാംദേഹികള്‍ അട്ടഹസിച്ചീടുമ്പോള്‍

പരിഷ്കൃത ലോകം പുശ്ച്ചിച്ചു ചിരിക്കുന്നു.

 

ഞങ്ങളോ വാസിച്ചീടുന്നത് മണിമാളികകളില്‍

ശയിച്ചീടുന്നത് പട്ടുമെത്തകളില്‍

ലക്ഷ്മീ കടാക്ഷം വേണ്ടുവോളമെങ്കിലും

ദരിദ്രന്‍മാരാണിന്നുമീ ഉലകില്‍

 

ഞാനോ തൂലിക പടവാളാക്കിയൊരു

വഴിപോക്കനീ പരിഷ്കൃത വീഥിയില്‍

ദ്രവ്യാര്‍ത്തിയെന്നില്‍ അശേഷമില്ലെങ്കിലും

മാലോകരെന്നെ അര്‍ത്ഥിയെന്നു വിളിച്ചീടുന്നു.

 

ഇരന്നു വാങ്ങി വായിച്ചീടുന്ന

പുസ്തകങ്ങളും, പത്രത്താളുകളുമെല്ലാം

പാണ്ഡിത്യത്തിന്‍ ഭാണ്ഡക്കെട്ടുകളാല്‍

പൂരിതമാക്കീടുമെന്‍ പഴമനസ്സിനെ

 

സമസ്ഥ സുന്ദരമായൊരു ലോകമെന്‍

കിനാവുകളില്‍ വിഭാവനം ചെയ്തു

പതിഞ്ഞ മട്ടില്‍ തെരുവീഥിയിലൂടെ നടന്നു

നീങ്ങീടവേ കാതില്‍ മുഴങ്ങിയൊരു സ്ത്രീതന്‍ വിതുമ്പല്‍.

..............................................ശുഭം......................................................

 
published in


2015 സെപ്റ്റംബർ 6, ഞായറാഴ്‌ച

വരവേല്‍ക്കാം നമ്മള്‍ക്ക് ഓണത്തപ്പനെ


 

നീതിമാന്‍ രാജാവിനെ സ്മരിക്കുന്നെല്ലാവരും

നീതിയില്‍ രാജ്യം വാണ അങ്ങയെ ഇന്നുമെന്നും

ഈ നല്ല ഭരണത്തെ തകര്‍ക്കാനായിട്ടന്ന്‍

വാമനന്‍ വരുന്നതും മാവേലി പിരിഞ്ഞതും

ചരിത്രം ലജ്ജിക്കുന്ന പുരാണ കഥയിത്

ചിങ്ങത്തിലെല്ലാ വര്‍ഷവും വന്നീടും നാടു കാണാന്‍

രാജാവു വരുന്നുണ്ട് മുടക്കം വരുത്തില്ല

വീടുകള്‍ വൃത്തിയാക്കി ദീപങ്ങള്‍ കത്തിച്ചു നാം

പുതിയ പുടവകള്‍ ധരിച്ചു ഒരുങ്ങുന്നു

വിഭവ സമൃദ്ധമാം ഊണൊരുക്കിയിട്ടുണ്ട്

അങ്ങയോടൊപ്പം ഉണ്ണാന്‍ കാത്തിരിക്കുന്നു ഞങ്ങള്‍

പരിപ്പ്, പര്‍പ്പിടകങ്ങള്‍, ഉപ്പേരി, നല്ല സാമ്പാര്‍

പച്ചിടി കിച്ചിടിയും, ഓലനും, അവിയലും

തോരനോടൊപ്പം കാളന്‍ പ്രഥമന്‍ കൂട്ടിനുണ്ട്

ഞങ്ങള്‍ തന്‍ അധ്വാനത്തില്‍ വിളയിച്ചവയിത്

വിഷമോ പേടിക്കേണ്ട ഞങ്ങളുടെ കൃഷി തന്നെ

ഓണത്തിനാരും വാങ്ങീടരുതേ വിഷകായ്കള്‍

നമ്മള്‍ക്ക് വിളയിക്കാം ഇവിടെ ഇവയെല്ലാം

ഊഞ്ഞാലു കെട്ടിയിട്ടുണ്ട് തിരുവാതിരയുണ്ട്

അങ്ങയെ സ്വീകരിക്കുവാന്‍ കാത്തിരിക്കുന്നു ഞങ്ങള്‍.

 

 

.....................................................ശുഭം...............................