ആകെ പേജ്‌കാഴ്‌ചകള്‍

2014 ഒക്‌ടോബർ 9, വ്യാഴാഴ്‌ച

ആദവും ഹവ്വയും




                                ആദവും ഹവ്വയും















ഏദനിന്‍  വിരിമാറില്‍, വിഹാരം നടത്തീടാന്‍.
ദൈവമോ സ്വന്തം കൈയാല്‍, മെനഞ്ഞു അവരേയും.
പൂര്‍വ്വ മനുഷ്യര്‍, ദൈവത്തിന്‍ സ്വന്ത മക്കള്‍.
ആദവും ഹവ്വയെന്നും , പേരിട്ടു അവര്‍ക്ക്.
നയന മനോഹര, തോട്ടത്തിന്‍ പ്രാന്തങ്ങളില്‍.
നദികള്‍ നാലുണ്ടല്ലോ,   പേരുകള്‍ പലതല്ലോ.
തോട്ടത്തില്‍ കയിച്ചീടും, വൃക്ഷങ്ങള്‍ അനവധി.
രമ്യമാം കാഴ്ചകള്‍, കാണിച്ചു ചൊല്ലി താതന്‍.
വിലക്കി തോട്ടം തന്നില്‍, മധ്യത്തില്‍ നിലകൊള്ളും.
നന്മതിന്മ വൃക്ഷത്തിന്‍, ഫലം ഭുജിച്ചീടല്ലേ .
നാരിയെ ഫലം തിന്മാന്‍, സര്‍പ്പം മോഹിപ്പിച്ചു.
വിജയം കണ്ടു തന്ത്രം, നരനും നല്‍കി വീതം.
പാപങ്ങള്‍ ചെയ്തീടാന്‍, പ്രേരണ ചെലുത്തീടും.
പിശാചിന്‍ മായാജാലം, വിജയം നേടി അന്ന്.
ശപിച്ചു സൃഷ്ടാവ്, നരനെ ഭൂതലത്തില്‍.
അലഞ്ഞു അഹോവൃത്തി, കഴിപ്പാന്‍ ശിഷ്ടകാലം.
നാരിയേ പേറ്റുനോവിന്‍, യാതന സഹിപ്പനും.
മക്കളെ പുലര്‍ത്തി, നിവൃതി അടവാനും.






Published in yuvadeepam  

വിരഹ ദുഃഖം



വിരഹ ദുഃഖം



ഒരേ മെയ്യായിട്ടു

കഴിഞ്ഞ ദിനങ്ങള്‍

മറക്കിടില്ല ഈ

ജന്മത്തിലൊരിക്കലും

 

വിരഹത്തിന്‍ വേദന

സഹിച്ചു കഴിഞ്ഞീടുന്നു

നാരിയാം ഞാനിന്നു

വീട്ടുകാര്‍ക്ക് ഭരമല്ലോ

 

മുന്‍ജന്മ പാപമോ

നിര്‍ഭാഗ്യമോ എന്നില്‍

വിളയടുന്നതെന്നു

ചിന്തിപ്പൂ ഞാനിന്നും.

 

തേടുന്നല്ലോ ഓരോ

യാത്രയിലും കാന്തനെ

കൊതിക്കുന്നു എന്‍ മനം

ഒരു നോക്കു കാണുവാന്‍.

 

കണ്ടുമുട്ടീടുമൊരി

ക്കലെന്നുള്ള പ്രതീക്ഷ

അസ്തമിക്കില്ലെന്‍

മനസ്സിലൊരിക്കലും

 

പ്രതീക്ഷയുടെ പൊന്‍

വെട്ടമായി തെളിയുന്നു

മാലോകരാം നിങ്ങളുടെ

ആശ്വാസവചനങ്ങള്‍.

 

 

രഞ്ജിത്, പെരുമ്പെട്ടി  - published in Tharmgini online magazine